രാഷ്ട്രീയം
പരാതിയും അപ്പീലും തള്ളി നാട്ടികയിൽ കോൺഗ്രസ് തന്നെ.
പരാതിയും അപ്പീലും തള്ളി നാട്ടികയിൽ കോൺഗ്രസ് തന്നെ.
തൃപ്രയാർ :-നാട്ടിക ഗ്രാമപഞ്ചായത്തിലെ സി ഡി എസ് തിരഞ്ഞെടുപ്പിൽകോണ്ഗ്രസ്സിന്റെ ഭാഗമായി മത്സരിച്ചു വിജയിച്ച കമലം ശ്രീകുമാറിനെതിരെ സി പി എം സി ഡി എസ് മെമ്പർമാരുടെ പരാതി ഞായറാഴ്ച തന്നെ ഓൺലൈൻ ആയി ഹിയറിങ്ങ് നടത്തുകയും സി പി എമ്മിന്റെ പരാതി തള്ളുകയും ചെയ്തു തിങ്കളാഴ്ച രാവിലെ 11 മണിക്ക് എല്ലാപഞ്ചായത്തിലും സത്യപ്രതിജ്ഞ നടക്കുന്നപോലെ നാട്ടികയിലും റിട്ടർണിങ് ഓഫീസർ സത്യപ്രതിഞ്ഞ നിശ്ചയിച്ചു. സി പി എമ്മിന്റെ അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലിനെതുടർന്ന് സത്യപ്രതിജ്ഞ റിട്ടർണിങ് ഓഫീസർക്ക് മാറ്റിവെക്കേണ്ടിവന്നു. കളക്ർക്ക് അപ്പീലുപോയ സി പി എമ്മിന്റെ പരാതി അടിയന്തിരമായി ഉച്ചക്ക് 12.30ന് കളക്ടറുടെ ചേമ്പറിൽ നേരിട്ട് ഹിയറിങ്ങ് നടത്തി. ജില്ലാകളക്ടരും സി പി എമ്മിന്റെ അപ്പീൽ പരാതി തള്ളിക്കളഞ്ഞു. സി പി എമ്മുകാരോട് ഇത്തരം പരാതിയുമായി ഇനി നടക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു തുടർന്ന് തിങ്കളാഴ്ച 5മണിക്ക് തന്നെ പഞ്ചായത്ത് ഹാളിൽ സത്യപ്രതിഞ്ഞ നടന്നു. സത്യപ്രതിജ്ഞ ക്കു ശേഷം പുതിയ ചെയർപേഴ്സൻ കമലം ശ്രീകുമാറിന് സ്വീകരണം നൽകി. സ്വീകരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ അംഗങ്ങളെയും സി ഡി എസ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്ന കാലം കഴിഞ്ഞു എന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അനിൽ പുളിക്കൽ പറഞ്ഞു. കുടുംബശ്രീ സംവിധാനത്തെ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമാക്കാൻ അനുവദിക്കുകയില്ലെന്ന് അനിൽപുളിക്കൽ കൂട്ടിച്ചേർത്തു. എ എൻ സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു. വി ആർ വിജയൻ, വി ഡി സന്ദീപ്, സി ജി അജിത്കുമാർ, ബിന്ദുപ്രദീപ്, ശ്രീദേവി മാധവൻ, ഹേമ പ്രേമൻ, ജീജ ശിവൻ,സി എസ് മണികണ്ഠൻ, കെ ആർ ദാസൻ, പി സി മണികണ്ഠൻ, ഷൈൻ നാട്ടിക, പി എം സിദ്ധിഖ്,ഇന്ദിര ജനാർദ്ദനൻ, പി സി ജയപാലൻ, പി വി ഹരിഹരൻ, റീന പത്മനാഭൻ, കെ വി സുകുമാരൻ, ഒ മണികണ്ഠൻ, പി വി സഹദേവൻ, സീന ഉണ്ണികൃഷ്ണൻ, പുഷ്പ കുട്ടൻ,രമ്യ അനിൽകുമാർ,രഹന ബിനീഷ്,തുടങ്ങിയവർ പങ്കെടുത്തു.പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് യു ഡി എഫ് പ്രവർത്തകർ ഈ വിജയത്തെ ആഘോഷമാക്കിയത്.പരാതിയും അപ്പീലും തള്ളി നാട്ടികയിൽ കോൺഗ്രസ് തന്നെ. തൃപ്രയാർ :-നാട്ടിക ഗ്രാമപഞ്ചായത്തിലെ സി ഡി എസ് തിരഞ്ഞെടുപ്പിൽകോണ്ഗ്രസ്സിന്റെ ഭാഗമായി മത്സരിച്ചു വിജയിച്ച കമലം ശ്രീകുമാറിനെതിരെ സി പി എം സി ഡി എസ് മെമ്പർമാരുടെ പരാതി ഞായറാഴ്ച തന്നെ ഓൺലൈൻ ആയി ഹിയറിങ്ങ് നടത്തുകയും സി പി എമ്മിന്റെ പരാതി തള്ളുകയും ചെയ്തു തിങ്കളാഴ്ച രാവിലെ 11 മണിക്ക് എല്ലാപഞ്ചായത്തിലും സത്യപ്രതിജ്ഞ നടക്കുന്നപോലെ നാട്ടികയിലും റിട്ടർണിങ് ഓഫീസർ സത്യപ്രതിഞ്ഞ നിശ്ചയിച്ചു. സി പി എമ്മിന്റെ അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലിനെതുടർന്ന് സത്യപ്രതിജ്ഞ റിട്ടർണിങ് ഓഫീസർക്ക് മാറ്റിവെക്കേണ്ടിവന്നു. കളക്ർക്ക് അപ്പീലുപോയ സി പി എമ്മിന്റെ പരാതി അടിയന്തിരമായി ഉച്ചക്ക് 12.30ന് കളക്ടറുടെ ചേമ്പറിൽ നേരിട്ട് ഹിയറിങ്ങ് നടത്തി. ജില്ലാകളക്ടരും സി പി എമ്മിന്റെ അപ്പീൽ പരാതി തള്ളിക്കളഞ്ഞു. സി പി എമ്മുകാരോട് ഇത്തരം പരാതിയുമായി ഇനി നടക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു തുടർന്ന് തിങ്കളാഴ്ച 5മണിക്ക് തന്നെ പഞ്ചായത്ത് ഹാളിൽ സത്യപ്രതിഞ്ഞ നടന്നു. സത്യപ്രതിജ്ഞ ക്കു ശേഷം പുതിയ ചെയർപേഴ്സൻ കമലം ശ്രീകുമാറിന് സ്വീകരണം നൽകി. സ്വീകരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ അംഗങ്ങളെയും സി ഡി എസ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്ന കാലം കഴിഞ്ഞു എന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അനിൽ പുളിക്കൽ പറഞ്ഞു. കുടുംബശ്രീ സംവിധാനത്തെ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമാക്കാൻ അനുവദിക്കുകയില്ലെന്ന് അനിൽപുളിക്കൽ കൂട്ടിച്ചേർത്തു. എ എൻ സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു. വി ആർ വിജയൻ, വി ഡി സന്ദീപ്, സി ജി അജിത്കുമാർ, ബിന്ദുപ്രദീപ്, ശ്രീദേവി മാധവൻ, ഹേമ പ്രേമൻ, ജീജ ശിവൻ,സി എസ് മണികണ്ഠൻ, കെ ആർ ദാസൻ, പി സി മണികണ്ഠൻ, ഷൈൻ നാട്ടിക, പി എം സിദ്ധിഖ്,ഇന്ദിര ജനാർദ്ദനൻ, പി സി ജയപാലൻ, പി വി ഹരിഹരൻ, റീന പത്മനാഭൻ, കെ വി സുകുമാരൻ, ഒ മണികണ്ഠൻ, പി വി സഹദേവൻ, സീന ഉണ്ണികൃഷ്ണൻ, പുഷ്പ കുട്ടൻ,രമ്യ അനിൽകുമാർ,രഹന ബിനീഷ്,തുടങ്ങിയവർ പങ്കെടുത്തു.പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് യു ഡി എഫ് പ്രവർത്തകർ ഈ വിജയത്തെ ആഘോഷമാക്കിയത്.
