ഹാജർ നിർബന്ധമാക്കിയതിന് കുട്ടികളുടെ ടി സി ആവ ശ്യപ്പെട്ട് സ്ഥാപനം ; നൽകരുതെന്ന് ഡി. ഇ. ഒ ക്ക് പരാതി

*ഹാജർ നിർബന്ധമാക്കിയതിന് കുട്ടികളുടെ ടി സി ആവ ശ്യപ്പെട്ട് സ്ഥാപനം ; നൽകരുതെന്ന് ഡി. ഇ. ഒ ക്ക് പരാതി
- തൃശ്ശൂർ: ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് സ്കൂളിൽ ഹാജർ നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് തളിക്കുളത്തു ള്ള ദാറുൽ മുസ്തഫ എന്ന സ്ഥാപനത്തിലെ 39 കുട്ടികളുടെ ടി സി ആവശ്യപ്പെട്ട് സ്ഥാപനം തളിക്കുളം ഗവ. ഹൈ സ്കൂളിൽ അപേക്ഷ നൽകി. എന്നാൽ ടി സി കൊടുക്കരുതെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ ട്രഷറർ കൂടിയായ പി. എം അബ്ദുൾ റഹ്മാൻ ഹാജി ഡി. ഇ. ഒ ക്കും ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കും പരാതി നല്കിയിരിക്കുകയാണ്.
ഈ സ്ഥാപനത്തിലെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ സംബ ന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ മുമ്പാകെ ഒരു രക്ഷിതാവ് നൽകി യ ഹർജിയെ തുടർന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നിന്നും സ്ഥാപനം പരിശോദിക്കുകയും നിരവധി പോരായ്മകൾ കണ്ടെത്തുകയുണ്ടായി.
തുടർന്ന് പോരായ്മകൾ പരിഹരിക്കാമെന്ന സ്ഥാപന നടത്തിപ്പുകാരു ടെ ഉറപ്പിൻമേൽ ഉദ്ദേശം ഒന്നര വർഷക്കാലത്തോളം സമയം കൊടുത്തിട്ടും കുട്ടികളുടെ താമസ സ്ഥലം, ക്ലാസ്സ് മുറികൾ, ജെ. ജെ. ആക്റ്റ് പ്രകാരമുള്ള അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ സ്ഥാപനം യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. കുറച്ച് കുട്ടികളെ കോമ്പൌണ്ടിലുള്ള പള്ളിയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് ഉണ്ടായത്. ഈ പള്ളിക്ക് ഫയർ & സേഫ്റ്റി പോലുള്ള നിർബന്ധിത സർട്ടിക്കറ്റുകൾ ഇല്ലാത്തതിനാൽ തളിക്കുളം ഗ്രാമ പഞ്ചായത്ത് കെട്ടിട നമ്പർ നൽകിയിട്ടില്ല. 10 വർഷത്തോളമായി ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടി പഞ്ചായത്തിൽ നിന്നും അനുവാദം വാങ്ങി ഉണ്ടാക്കിയ താൽക്കാലിക ഷെഡിലാണ് ഈ സ്ഥാപനം പ്രവർത്തിച്ച് വരുന്നത്. ഇതിൽ വേനൽ കാലത്ത് ചൂട് കൊണ്ടും മഴക്കാലത്ത് തണുപ്പ് മൂലവും കുട്ടികൾക്ക് താമസിക്കുവാൻ കഴിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും, സ്ഥാപനം കുട്ടികളെ താമസിപ്പിച്ചി ക്കുന്നത് നിയമാനുസൃതം അല്ലെന്ന് കാണിച്ചും 01-07-2023 തിയ്യതി ജില്ലാ
ശിശു സംരക്ഷണ ഓഫീസർ ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മാത്രമല്ല, കുട്ടികൾക്ക് സ്കൂൾ പഠനം നിഷേധിക്കുക വഴി വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ലംഘിച്ചതായും ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടു ണ്ടായിരുന്നു. അതിനെ തുടർന്നാണ് സ്കൂളിൽ കുട്ടികളുടെ ഹാജർ നിർബന്ധ മാക്കിയത്. മാത്രമല്ല, ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നിന്നും സ്ഥിരമായി മോണിറ്ററിംഗും ഉണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് സഥാപാനം തളിക്കുളം ഗവ. ഹൈസ്കൂളിൽ പഠിച്ച് വരുന്ന 39 കുട്ടികളുടെ TC ക്ക് അപേക്ഷ നല്കിയത്. സ്ഥാപനത്തിൽ നിന്നും 8 കി. മി. അകലെയുള്ള ഒരു സ്വകാര്യ സ്കൂളിലേക്കാണ് കുട്ടികളെ മാറ്റാൻ അപേക്ഷ നല്കിയിട്ടുള്ളത്. AEO യുടെ പരിശോദന കഴിഞ്ഞാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടന്നും കുട്ടികൾക്ക് യഥേഷ്ടം ഹാജർ നൽകാമെന്നും ഉള്ള ഉറപ്പിലാണത്രെ കുട്ടികളെ ഗവ. ഹൈസ്കൂളിൽ നിന്നും സ്വകാര്യ സ്കൂളിലേക്ക് മാറ്റുന്നത് എന്ന് പരാതിയിൽ പറയുന്നു.
13-12-2023 തിയ്യതി വഖഫ് ബോർഡിൽ നിന്നും ഉണ്ടായ ഉത്തരവ് പ്രകാരം സൊസൈറ്റിയുടെ നിയമാവലിയിൽ പറയുന്ന 11 അംഗങ്ങൾ ചേർന്നുള്ള എക്സികൂട്ടീവ് കമ്മിറ്റി കൂടാതെ നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കരുതെന്ന് വിലക്കുണ്ട്. അതിനാൽ ഇപ്പോഴത്തെ തീരുമാനം നിയമപ്രകാരം അല്ലന്നും കുട്ടികളുടെ രക്ഷിതാക്കൾ പോലും അറിയാതെയുള്ള സ്കൂൾ മാറ്റം കുട്ടികളുടെ ഭാവിക്ക് ദോഷകരമായതിനാൽ അനുവധിക്കരുതെ ന്നുമാണ് അബ്ദുൾ റഹിമാന്റെ അഭ്യർഥന.
സമസ്ത എ പി വിഭാഗം സംസ്ഥാന ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസല്യാർ പ്രസിഡണ്ടും എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് സാദിക്കലി ഫാളിലി ജന. സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സ്ഥാപനം നടത്തി വരുന്നത്.