കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി പരാതി

തൃപ്രയാർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കുവാൻ ശ്രമിക്കുന്നതായി പരാതി.ഓട്ടോ ഡ്രൈവർ എരണേഴത്ത് വാസനും കുടുംബത്തെയു മാണ് ഭ കള്ളക്കേസിൽ കൂടുക്കാൻ ശ്രമിച്ചത്.
തളിക്കുളം സെന്ററിൽ നിന്ന് ഉള്ള ബീച്ച് റോഡി ലാണ് എരണേഴത്ത് വാസനും കുടുംബവും താമസിക്കു ന്നത്.കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ഭൂമിയിൽ നിന്ന് കുറച്ചു ഭൂമി വേറെ ഒരു വ്യക്തി വാങ്ങിയിരുന്നു. ആ ഭൂമി ഒരു അഭിഭാഷകൻ ലീസിന് എടുക്കുകയും ഒരു ക്ലിനിക് അവിടെ ആരംഭി ക്കുകയും ചെയ്തു.വാസന്റെ വഴിയിലൂടെയാണ് ക്ലിനിക്കി ലേക്ക് രോഗികൾ എത്തുന്നത്. കുറച്ചു ദിവസങ്ങളായി ഈ വഴിയിൽ ക്ലിനിക്കിന്റെ ബോർഡുകളും മറ്റു സ്ഥാപിച്ച് വാസനേയും കുടുംബത്തെയും വഴി നടക്കുവാൻ അനുവദിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതിനെ വാസൻ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിയോട് കുടി അഭിഭാഷകനും കുറച്ചു കുട്ടാളികളും സംഘടിതമായി എത്തുകയും തനിച്ചായിരുന്ന വാസന്റെ ഭാര്യയെ ഭീഷണി പ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.തുടർന്ന് വാസൻ സ്ഥലത്ത് അതിക്രമിച്ചു കയറി വഴി യിൽ ടൈൽ ഇടുവാൻ ഉള്ള ശ്രമം തുടരുകയും ചെയ്തു. സ്ഥലത്തെത്തിയ വാസൻ ഇത് തടയുവാൻ ശ്രമിച്ചു. അഭിഭാഷകൻ. വാസൻ ഭാര്യ സുലതയെ ആക്രമി ക്കുകയും വസ്ത്രം വലിച്ചു കീറിയതായും പറയുന്നു.
തുടർന്ന് ഉണ്ടായ ഉന്തിലും തള്ളിലും അഭിഭാഷകൻ നെറ്റിക്ക് പരിക്കു പറ്റിയിരുന്നു. ഈ സംഭവം ഉണ്ടായ 10 മിനിറ്റിനുള്ളിൽ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി വാ സനെ കസ്റ്റഡിയിലെടുത്തു.എ ന്നാൽ അഭിഭാഷകനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല. എന്നും പറയുന്നു.വാസന്റെ ഭാര്യ സുലത തൃശൂർ അശ്വിനി ഹോസ്പിറ്റൽ ചികിത്സയിലാണ്.



