സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള് വളര്‍ന്നു വലുതായി ഒരെഴുത്തുകാരിയായപ്പോള് പിന്നെയും ബാല്യത്തിലേക്ക് മടങ്ങി. കഥകളോടും കവിതകളോടും അവള്‍ക്കുള്ള ഇഷ്ടം കുട്ടികള്‍ക്കായി പങ്കുവെച്ചു. കഥ പറഞ്ഞപ്പോള്‍ ചിലപ്പോഴൊക്കെ പ്രിയ കൂട്ടുകാരിയായി, അമ്മയായി, അമ്മൂമ്മയായി അങ്ങനെയങ്ങനെ. മാര്‍ച്ച് 27- അഷിത ഓർമദിനം
Read More » -
എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് മലയാള സിനിമയ്ക്കും ‘ആടുജീവിതത്തോടുള്ളത്’. മരുഭൂമിയിൽ ഒറ്റപെട്ടുപോയ, അർബാബിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങിയ, ഒടുവിൽ അവിടെനിന്നും രക്ഷപെട്ട നജീബിന്റെ കഥ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ആഴത്തിൽ വെള്ളിത്തിരയിൽ കാണാമെന്ന സിനിമാ പ്രേമികളുടെ പ്രതീക്ഷ തുടങ്ങുന്നത് ബ്ലെസ്സി ആടുജീവിതം പ്രഖ്യാപിച്ചപ്പോൾ മുതലാണ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിഞ്ഞപ്പോഴും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നപ്പോഴും ആ പ്രതീക്ഷയുടെ ആഴം കൂടി. എന്നാൽ നോവലിനെ അപ്പാടെ പകർത്തുകയല്ല താൻ ചെയ്തതെന്നാണ് ബ്ലെസ്സിയുടെ പക്ഷം. “സിനിമയുടെ വിജയത്തിനായി ഏതറ്റംവരെയും പോകാമെന്നുള്ള” പൃത്ഥ്വിരാജിന്റെ സ്റ്റേറ്റ്മെന്റ് കൂടെ പുറത്തുവന്നതോടെ ആ പ്രതീക്ഷകൾ വാനോളമുയർന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ഡെഡിക്കേഷനിലൂടെ ശരീരഭാരം പകുതിയാക്കി നജീബിന്റെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയ പൃഥ്വി ഒടുവിൽ പറഞ്ഞു, ഇനി ഒരു സിനിമയ്ക്കുവേണ്ടിയും ശരീരവുമായി ഇത്രത്തോളം കോംപ്രമൈസ് ചെയ്യില്ല എന്ന്. പട്ടിണി കിടന്നും പ്രത്യേക ആഹാരക്രമം സ്വീകരിച്ചും പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണ് ആടുജീവിതമെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എ.ആർ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഒടുവിലെത്തിയ ട്രെയിലറും മികച്ച സ്വീകാര്യത നേടി. രണ്ടുദിവസത്തിനിടെ 4.5 മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്. അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് മികച്ചൊരു അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ചിത്രം നമ്മെ കൊണ്ടെത്തിക്കുമെന്നു..
Read More » -
രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. തൃപ്രയാർ : തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്ത സുവർണ മുദ്രയും പൊന്നാടയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നടക്കുന്ന ചടങ്ങുകൾ ഉൾക്കൊള്ളിച്ച് കൃഷ്ണകുമാർ ആമലത്ത് തയ്യാറാക്കിയ ‘ തീർത്ഥം ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ കളക്ടർ ഡോ.വിഷ്ണു ഭാരതീയ സ്വാമികൾക്ക് നൽകി പ്രകാശനം ചെയ്യും. മുൻ ദേവസ്വം ഓഫീസർ കോരമ്പത്ത് ഗോപിനാഥൻ, ക്ഷേത്രത്തിൽ വിവിധ പ്രവൃത്തികൾ ചെയ്തിരുന്നവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമമായ തങ്കം ഷാരസ്യാർ, എൻ.പി.രാമൻകുട്ടി മാസ്റ്റർ, പ്രകാശൻ(അപ്പു), സോമൻ ഊരോത്ത്, മണി വടശേരി,തൃപ്രയാർ മോഹനൻ മാരാർ, ശങ്കരൻ കുട്ടി ആചാരി, മോഹനൻ ചാഴൂവീട്ടിൽ എന്നിവരെ ആവണങ്ങാട്ട് കളരി അഡ്വ.ഏ.യു.രഘുരാമൻ പണിക്കർ ഉപഹാരം നൽകി ആദരിക്കും. തൃപ്രയാർ ദേവസ്വം മാനേജർ എ.പി.സുരേഷ് കുമാർ, വാർഡ് മെംബർ സി.എസ്.മണികണ്ഠൻ, വി.ആർ.പ്രകാശൻ,പി.ജി.നായർ, പി.മണികണ്ഠൻ, യു.പി.കൃഷ്ണനുണ്ണി. തൃപ്രയാർ രമേശൻ മാരാർ എന്നിവർ സംസാരിക്കും.
Read More » -
തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. തൃപ്രയാർ : തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമ്മാനിക്കും. ആറാട്ടുപുഴ പൂരത്തിൽ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. 11 -ാം വയസ് മുതൽ ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു 76 ക്കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി. കഴിഞ്ഞ വർഷം തൃക്കോൽ ശാന്തിയായിരുന്ന പത്മനാഭൻ എമ്പ്രാതിരിക്കായിരുന്നു പുരസ്കാരം. രണ്ടര ഗ്രാം തൂക്കം ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത സുവർണ മുദ്രയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 14 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.മാധവമേനോൻ, ജനറൽ കൺവീനർ കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. താന്ന്യം വടക്കുംമുറി ചെമ്മാപ്പിള്ളിയിലാണ് വീട്. പ്രമുഖ ആയൂർ വേദ ഡോക്ടറായ അദ്ദേഹം തോന്നിയക്കാവ്, തിരുവാണിക്കാവ്, മുരിയാംകുളങ്ങര തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ മേൽശാന്തിമാരുടെ സഹായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : റിട്ട. അദ്ധ്യാപിക വത്സല അന്തർജനം. അദ്ധ്യാപകനായ രാമദാസ്, ആയൂർവേദ ഡോക്ടറായ കൃഷ്ണദാസ് എന്നിവർ മക്കളാണ്.
Read More » -
-
പ്രാണിജീവിതം (കവിത) ഇലകളിലെ ജലഗോളം സമുദ്രത്തിൽ നിന്നും അളന്നെടുത്ത് ശുദ്ധമാക്കിയ ഒരു തുള്ളിയാണ് പച്ച നിറമുള്ള ഇലകളിൽ പച്ചത്തുള്ളി മഞ്ഞനിറമുള്ളവയിൽ മഞ്ഞത്തുള്ളി കാട്ടുതേനീച്ചകൾക്ക് വസന്തത്തിന്റെ ദർപ്പണം ഉറുമ്പുകൾക്ക് മുഖം നോക്കുവാൻ കണ്ണാടി പക്ഷികൾക്ക് ദാഹജലം ഓരോ മഞ്ഞുകാലവും വന്നു പോകുമ്പോൾ ഞാനീ ജാലകത്തിലൂടെ ജലഗോളങ്ങളെ നോക്കിയിരിക്കുന്നു എപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യം എപ്പോഴോ ഇല്ലാതാകുന്നൂ ദലങ്ങളിലെ സമുദ്രം ഇലകളിൽ വീണു മരിച്ച ഉറുബിന്റെപ്രേതത്തെ ചുമന്ന് ഘോഷയാത്ര പോകുന്നൂ പ്രാണിജീവിതം എഴുതിയത് – ജയരാജ് മറവൂർ
Read More » -
പ്രണയവും, മൗനവും ✍️🖤 വരികളിൽ പ്രണയം നിറക്കുന്നതിൽ അയാൾക്കു അവളോട് പുച്ഛം. വരികളിലെ പ്രണയതിന് അവളുടെ മരണം വരെ “ഒരു പ്രാണൻ ഉണ്ടെന്ന് മനസിലാക്കിയവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി…. വരികളിലെ കാമുകനെ പ്രണയിച്ചു കൊണ്ടൊരു കാമുകി……അവൾക്കു മാത്രം അറിയുന്നൊരാൾ അകലങ്ങളിൽ അവളുടെ വരികൾക്കായ് കാത്തിരിക്കുന്നു…. “നിനക്ക് നന്ദി, നിന്റെ മൗനത്തിന്, മൗനം കൊണ്ട് മിണ്ടാൻ പഠിപ്പിച്ചതിന്”……❤️🖤 Saliba ✍️
Read More » -
മുഖംമൂടി
🦚🦚🦚🦚🦚ജീവിതത്തിൽ കണ്ടുമുട്ടിയവരിൽ പലർക്കും മുഖംമൂടിയുണ്ടായിരുന്നുഎല്ലാവരും ഓരോ തരത്തിൽ മുഖംമൂടി അണിയുന്നു.സ്വന്തം ആവശ്യങ്ങൾക്കായി ഓരോ മുഖംമൂടി.ഞാനും എടുത്തണിയാറുണ്ട് സങ്കടങ്ങളെല്ലാം മറക്കാൻ ഒരു മുഖംമൂടി.ചിലരുണ്ട് കണ്ണീരിനാൽ മുഖം മറച്ച് ആർത്ത്…
Read More » -
ക്രിസ്തുമസ് ഗാന० മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശു നാഥാ… താരകങ്ങൾ വഴികാട്ടിനിന്നു. അജപാലകർ സ്തുതിയുമായ് വന്നു. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണി യേശുനാഥാ… വിണ്ണിൽ മാലാഖമാർ വാഴ്ത്തിപ്പാടി ഹല്ലേലുയ്യാ…ഹല്ലേലുയ്യാ. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ. ജ്ഞാനികൾ രാജാക്കന്മാർ വന്നണഞ്ഞു സമ്മാനപ്പൊതികൾ കാഴ്ചവെച്ചു. മഞ്ഞുപെയ്യു० പാതിരാവിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ… ആശ അശോകൻ
Read More » -
ചെറുകഥ: ജീവിത യാത്രയിൽനിന്ന് ഒരു ഏട് 🌹 Saliba✍️ അവൾ കടയിൽ പോയി തിരിച്ചു വരികയായിരുന്നു, വീട്ടിലോട്ട് 2 കിലോമീറ്റർ നടക്കാൻ ഉണ്ട്. ഓട്ടോ എന്തെങ്കിലും വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കിക്കൊണ്ടായിരുന്നു അവളുടെ നടത്തം “അതല്ലെങ്കിലും അങ്ങിനെ ആണ് ആവശ്യം നേരത്ത് ഒരു വണ്ടിയും കാണില്ല “മനസ്സിൽ അവൾ പിറു പിറുത്തു “കൈ നന്നായി വേദനിക്കുന്നുണ്ട്, ഇതിൽ കടക്കാരൻ വല്ല കല്ലും കയറ്റി വെച്ചിട്ടുണ്ടോ എന്നവൾ മനസ്സിലോർത്തു 😊 കുറച്ച് നടന്നപ്പോൾ ക്ഷീണിതനായ ഒരു വൃദ്ധനെ അവൾ കണ്ടു, അയാളുടെ കൈയിലെ സഞ്ചി അയാൾക്കു താങ്ങാവുന്നതിലും വലിയ ഭാരമാണെന്ന് അവൾക്കു മനസ്സിലായി.…ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു, അവൾ അയാളുടെ അടുത്ത് എത്തി, അപ്പൂപ്പ ആ സഞ്ചി ഞാൻ പിടിക്കാം “അപ്പൂപ്പൻ എവിടെ ആണ് പോകുന്നത് ഞാൻ കൊണ്ടുചെന്നാക്കാം” അവൾ ആ വൃദ്ധനോട് പറഞ്ഞു.അയാൾ ആദ്യം ആ സഞ്ചി കൊടുക്കാൻ മടിച്ചെങ്കിലും പിന്നീട് അവൾക്ക് നൽകി. അയാൾ പറഞ്ഞു മോൾടെ കൈയിൽ തന്നെ ഉണ്ടല്ലോ നല്ലൊരു ഭാരം ഇത് മോൾക്ക് ബുദ്ധിമുട്ടാകും. “ഏയ് എന്റെ കൈയിൽ ഉള്ളതു അതികം ഭാരമൊന്നും ഇല്ല അപ്പൂപ്പൻ വരൂ നമ്മുക്ക് നടക്കാം അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു…… രണ്ടുപേരും സംസാരിച്ചുകൊണ്ട് നടന്നു, അപ്പൂപ്പന് ഭാര്യ മാത്രമാണ് ഉള്ളത് എന്നും മക്കൾ ആയി ആരും ഇല്ലെന്നും അയാളുടെ സംസാരത്തിൽ നിന്നും അവൾ മനസിലാക്കി, അവൾ അവളെ കുറിച്ചും അവളുടെ വീടിനെ കുറിച്ചും അയാൾക്കു പറഞ്ഞുകൊടുത്തു. കുറെ നേരത്തെ നടത്തതിന് ശേഷം റോഡിൽ നിന്നും മുറിഞ്ഞു ഒരു ഇടവഴി എത്തിയപ്പോൾ അകലേക്ക് ചൂണ്ടി അയാൾ പറഞ്ഞു അവിടെ ആണ് എന്റെ വീട്, വീട്ടിലോട്ട് അയാൾ ക്ഷണിച്ചെങ്കിലും പിന്നീട് ഒരു ദിവസം വരാമെന്നു പറഞ്ഞു അവൾ അയാളോട് യാത്ര പറഞ്ഞു ❤ ‘നിന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു’ ഉമ്മറത്ത് നിന്ന് അമ്മൂമ്മ അവളോട് വിളിച്ചു പറഞ്ഞു. എന്നെ കാണാൻ ആരായിരിക്കും എന്ന ചിന്തയോടെ അവൾ ഉമ്മറത്തെത്തി. ഉമ്മറത്തെ ആളെ കണ്ടപ്പോൾ ആദ്യം അതിശയവും പിന്നെ സന്തോഷവും തോന്നി. വഴിയിൽ വെച്ച് പരിചയപ്പെട്ട അപ്പൂപ്പൻ ആയിരുന്നു അത്, അവളെ ആദ്യമായി കണ്ടതും അവൾ സഹായിച്ചതും വിശദമായി അവളുടെ അമ്മൂമ്മയോട് പറയുകയായിരുന്നു ആ വൃദ്ധൻ.അയാളെ കണ്ടതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി അവർ ഒരുപാട് സമയം വർത്തമാനം പറഞ്ഞിരുന്നു.പിന്നീട് എല്ലാ ആഴ്ച്ചകളിലും അയാൾ അവളെ കാണാൻ എത്തി 🌹 ഇന്ന് അപ്പൂപ്പൻ വരുന്ന ദിവസമാണ് അവൾ കുളിയെല്ലാം കഴിഞ്ഞ് ഉമ്മറത്ത് നോക്കിയിരുന്നു. പക്ഷെ അയാൾ വന്നില്ല. അടുത്ത ആഴ്ച്ചയും കാണാതായപ്പോൾ അയാളെ തിരക്കി പോകാൻ അവൾ തീരുമാനിച്ചു.കാണുമ്പോൾ പറയാൻ ഉള്ള പരിഭവങ്ങൾ മനസ്സിൽ കരുതി വെച്ച് കൊണ്ടായിരുന്നു യാത്ര..വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വീടിന്റെ ഉമ്മറത്ത് ഒരു വയസ്സായ സ്ത്രീ ഇരിക്കുന്നത് അവൾ കണ്ടു. അപ്പൂപ്പന്റെ ഭാര്യയാണ് അത് എന്ന് അവൾ ഊഹിച്ചു, ആ വൃദ്ധയുടെ മുഖത്ത് സങ്കടം തളം കെട്ടി നിൽക്കുന്നത് പോലെയും അവരുടെ കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നത് പോലെയും അവൾക്ക് തോന്നി.ആ വൃദ്ധ ദൂരേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. അവൾ പതുക്കെ അവരെ സ്പർശിച്ചു. ആ വയസ്സായ സ്ത്രീ ഏതോ ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നപോലെ അവളെ നോക്കി. പെട്ടെന്നാണ് ഉമ്മറത്ത് ഭിത്തിയിൽ മാലയിട്ട അപ്പൂപ്പന്റെ ഒരു ഫോട്ടോ അവളുടെ കണ്ണിൽ ഉടക്കിയത്.അപ്പൂപ്പൻ അവളെ കാണാൻ വരാത്തതിന്റെ കാരണം അവൾക്ക് അതിൽ നിന്നും മനസിലായി. അവൾ ആ വൃദ്ധയുടെ കൂടെ കുറച്ച് സമയം അവിടെ ചിലവഴിച്ചു.ആ വൃദ്ധയുടെ ഏകാന്തതയിൽ ഇടയ്ക്കെങ്കിലും താൻ ഒരു കൂട്ടാകുമെന്ന് മനസ്സിൽ ഉറച്ച് അവൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു വല്ലാത്തൊരു നീറ്റൽ….. അവൾ ചിന്തിക്കുകയായിരുന്നു അയാൾ അവൾക്ക് ആരായിരുന്നു എന്ന് “ജീവിത യാത്രയിൽ പറയാതെ കടന്നു വരുന്ന ചില നല്ല മനുഷ്യരിൽ ഒരാൾ🖤……” Saliba ✍️
Read More »