entenadu
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
വർണ്ണ ശബളമായി വയോസ്മിതം വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോ വാടാനപ്പള്ളി എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. വയോ വാടാനപ്പള്ളി പദ്ധതിയുടെ ഭാഗമായി വയോസ്മിതം എന്ന പേരിൽ വയോജന കലോത്സവം സംഘടിപ്പിച്ചു. തൃത്തല്ലൂർ ശ്രീശൈലം ഹാളിൽ വച്ച് നടത്തിയ കലോത്സവത്തിൽ നിരവധി വയോജനങ്ങൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അവർകൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ.എസ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ ബിനീഷ്, സുലേഖ ജമാലു എന്നിവരും വാർഡ് മെമ്പർമാരായ ഷബീർ അലി, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ നൗഫൽ വലിയകത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബീനാ ഷെല്ലി,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീരേഖ എന്നിവരും സന്നിഹിതരായിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ.ആർ നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച വയോ സദസ്സിൽ നിന്നുള്ള വയോജനങ്ങൾ ആണ് പാട്ട് ,നൃത്തം, ഒപ്പന വട്ടക്കളി,ഫിറ്റ്നസ് ഡാൻസ് ,കവിത എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷവും കലാപരിപാടികൾ നീണ്ടുനിന്നു . ബഹു പ്രസിഡണ്ടിന്റെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് 4.30ന് സമ്മാനദാനം നടത്തി.
Read More » -
ഗ്രാമ വാർത്ത.
സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ കീഴിൽ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അവരെ കാര്യക്ഷമമായി മുന്നേറുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, തളിക്കുളം വനിതാ ഫിറ്റ്നസ് സെന്റർ ട്രെയിനർ അനിത ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ പദ്ധതി വിശദീകരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ബിനിത യോഗ പരിശീലനത്തെ കുറിച്ച് ക്ലാസ്സെടുത്തു. യോഗ വിദ്യാർത്ഥി മാധവ് യോഗ ഡെമോ നടത്തി. സീനിയർ ഹൗസ് സർജൻ ഡോക്ടർ സൂര്യ കെ സി, ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് അയന എ എൻ, അറ്റൻഡർ മല്ലിക എൻ ബി, പിടി എസ് ഡിക്സൺ കെ ജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം നടത്തി. വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതി 2023-24 പ്രകാരം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം നടത്തി…പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘാടനം നിർവഹിച്ചു…..ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് vr ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്ഡിങ് കമ്മിറ്റീ ചെയര്പേഴ്സൺ തപതി ka,ജ്യോതി രവീന്ദ്രൻ, ep അജയ്ഘോഷ്,സിജി സുരേഷ്,രശ്മി ഷിജോ, ഷൈൻ നേടിയിരിപ്പിൽ,മത്സ്യ തൊഴിലാളികൾ, ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.ആർ.ദാസൻ, റസീന ഖാലീദ് നിഖിത പി.രാധാകൃഷ്ണൻ ഗ്രീഷ്മ സുഖിലേഷ് ‘ ഐഷാബിജബ്ബാർ സി.എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു ഫിഷറീസ് ഇൻസ്പെക്ടർ അശ്വിൻ സ്വാഗതവും വിദ്യാർത്ഥിനിയായ ആവണി നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളികൾ വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Read More » -
സിനിമ
എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് മലയാള സിനിമയ്ക്കും ‘ആടുജീവിതത്തോടുള്ളത്’. മരുഭൂമിയിൽ ഒറ്റപെട്ടുപോയ, അർബാബിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങിയ, ഒടുവിൽ അവിടെനിന്നും രക്ഷപെട്ട നജീബിന്റെ കഥ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ആഴത്തിൽ വെള്ളിത്തിരയിൽ കാണാമെന്ന സിനിമാ പ്രേമികളുടെ പ്രതീക്ഷ തുടങ്ങുന്നത് ബ്ലെസ്സി ആടുജീവിതം പ്രഖ്യാപിച്ചപ്പോൾ മുതലാണ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിഞ്ഞപ്പോഴും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നപ്പോഴും ആ പ്രതീക്ഷയുടെ ആഴം കൂടി. എന്നാൽ നോവലിനെ അപ്പാടെ പകർത്തുകയല്ല താൻ ചെയ്തതെന്നാണ് ബ്ലെസ്സിയുടെ പക്ഷം. “സിനിമയുടെ വിജയത്തിനായി ഏതറ്റംവരെയും പോകാമെന്നുള്ള” പൃത്ഥ്വിരാജിന്റെ സ്റ്റേറ്റ്മെന്റ് കൂടെ പുറത്തുവന്നതോടെ ആ പ്രതീക്ഷകൾ വാനോളമുയർന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ഡെഡിക്കേഷനിലൂടെ ശരീരഭാരം പകുതിയാക്കി നജീബിന്റെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയ പൃഥ്വി ഒടുവിൽ പറഞ്ഞു, ഇനി ഒരു സിനിമയ്ക്കുവേണ്ടിയും ശരീരവുമായി ഇത്രത്തോളം കോംപ്രമൈസ് ചെയ്യില്ല എന്ന്. പട്ടിണി കിടന്നും പ്രത്യേക ആഹാരക്രമം സ്വീകരിച്ചും പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണ് ആടുജീവിതമെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എ.ആർ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഒടുവിലെത്തിയ ട്രെയിലറും മികച്ച സ്വീകാര്യത നേടി. രണ്ടുദിവസത്തിനിടെ 4.5 മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്. അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് മികച്ചൊരു അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ചിത്രം നമ്മെ കൊണ്ടെത്തിക്കുമെന്നു..
Read More »